രണ്ടാം പാദ ശക്തി
രണ്ടു ലക്ഷ്യങ്ങളോടുകൂടിയാണ് 54-ാമത്തെ വയസ്സില്‍ ഞാന്‍ മില്‍വോക്കി മാരത്തണില്‍ ചേര്‍ന്നത് - ഒന്ന്, ഓട്ടം പൂര്‍ത്തിയാക്കുക, രണ്ട് അത് അഞ്ചു മണിക്കൂറില്‍ താഴെയുള്ള സമയം കൊണ്ട് പൂര്‍ത്തിയാക്കുക. ഒന്നാം പാദം പോലെ രണ്ടാം പാദത്തിലെ 13.1 മൈല്‍ നന്നായി പോയിരുന്നെങ്കില്‍ എന്റെ സമയം മികച്ചതാകുമായിരുന്നു. എന്നാല്‍ ഓട്ടം കഠിനമായിരുന്നു, രണ്ടാം പാദത്തില്‍ കിട്ടുമെന്ന് ഞാന്‍ വിചാരിച്ച ശക്തി ഒരിക്കലും കിട്ടിയില്ല. ഫിനിഷ് ലൈനിനോടു ഞാന്‍ സമീപിച്ചപ്പോള്‍ എന്റെ ഉറച്ച ചുവടുകള്‍ കേവലം വേദനാജനകമായ നടത്തമായി മാറിയിരുന്നു.
കാലുകള്‍ ഉപയോഗിച്ചുള്ള ഓട്ടത്തില്‍ മാത്രമല്ല രണ്ടാം പാദ ശക്തി ആവശ്യമായിരിക്കുന്നത് - ജീവിത ഓട്ടത്തിനും വേണം. ക്ഷീണിച്ച, തളര്‍ന്ന ആളുകള്‍ക്ക് മുന്നോട്ട് പോകാന്‍ ദൈവത്തിന്റെ സഹായം വേണം. മുന്നോട്ട് പോകാന്‍ ബലം ആവശ്യമായിരിക്കുന്ന ജനത്തെ ഉത്തേജിപ്പിക്കുന്നതിനും ആശ്വസിപ്പിക്കുന്നതിനുമായി യെശയ്യാവ് 40:27-31, കവിതയും പ്രവചനവും മനോഹരമായി കൂട്ടിയിണക്കിയിരിക്കുന്നു. തളര്‍ന്നും നിരാശപ്പെട്ടും ഇരിക്കുന്ന ജനത്തോട് കര്‍ത്താവ് അകന്നു നില്‍ക്കുന്നവനോ കരുതലില്ലാത്തവനോ അല്ലെന്നും നമ്മുടെ കഷ്ടപ്പാടുകളെ അവന് ശ്രദ്ധിക്കാതെ പോകുന്നില്ലെന്നും ഈ കാലാതിവര്‍ത്തിയായ വചനങ്ങള്‍ പറയുന്നു (വാ. 27). ഈ വാക്കുകള്‍ ആശ്വാസവും ഉറപ്പും പകരുകയും ദൈവത്തിന്റെ അപരിമിതമായ ബലത്തെയും അടികാണാത്ത ജ്ഞാനത്തെയും നമ്മെ ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു (വാ. 28).
വാ. 29-31 ല്‍ വിവരിച്ചിരിക്കുന്ന രണ്ടാം പാദ ശക്തി നമുക്ക് പര്യാപ്തമായതാണ് - നമ്മുടെ കുടുംബത്തിനുവേണ്ടി കരുതാനുള്ള ശ്രമത്തിലാണ് നാമെങ്കില്‍, ഭൗതികവും സാമ്പത്തികവുമായ ഭാരത്തിനു കീഴില്‍ പ്രയാസപ്പെടുകയാണ് നിങ്ങളെങ്കില്‍, അല്ലെങ്കില്‍ ബന്ധത്തിലെ തകര്‍ച്ച മൂലം നിരാശപ്പെടുകയോ അല്ലെങ്കില്‍ ആത്മീയ പോരാട്ടമനുഭവിക്കുകയോ ചെയ്യുന്നെങ്കില്‍. യഹോവയെ കാത്തിരിക്കുന്നവര്‍ക്ക് - തിരുവചന ധ്യാനത്തിലൂടെയും പ്രാര്‍ത്ഥനയുടെയും - ലഭിക്കുന്ന ശക്തി അതാണ്.
പ്രദീപ്തമായ പ്രകാശങ്ങൾ
2015-ലെ വേനൽക്കാലത്ത്, കെനിയയിലെ നയിരോബിയിലുള്ള ചേരിപ്രദേശങ്ങളിലൊന്നായ മത്താരെയിൽ ഞങ്ങൾ കണ്ടത്, ഞങ്ങളുടെ സഭയിലെ ഒരു വിഭാഗത്തിന് സുബോധം വരുത്തുന്നതായിരിന്നു. വൃത്തിഹീനമായ തറയും, തുരുമ്പിക്കുന്ന ലോഹ ചുവരുകളും, തടിബെഞ്ചുകളും ഉള്ള ഒരു വിദ്യാലയം ഞങ്ങൾ സന്ദർശിച്ചു. എന്നാൽ ഇത്രയും ദീനമായ ചുറ്റുപാടുകളുടെ പശ്ചാത്തലത്തിലും ഒരാൾ, ശ്രദ്ധേയയായി.
അവളുടെ പേര് ബ്രില്ല്യന്റ് എന്നായിരുന്നു, ആ പേര് അവൾക്ക് കൂടുതൽ അനുയോജ്യമാകാതിരുന്നില്ല. തന്റെ ദൗത്യത്തിന് അനുയോജ്യമായ, സന്തോഷവും നിശ്ചയദാർഢ്യവും ഉണ്ടായിരുന്ന, ഒരു പ്രാഥമിക വിദ്യാലയ അധ്യാപികയായിരുന്നു, അവൾ. നിറമുള്ള വസ്ത്രധാരണം, അവളുടെ ആകാരം, കുട്ടികളോടുള്ള ആനന്ദത്തിലൂന്നിയ അധ്യാപനം പ്രോത്സാഹനം തുടങ്ങിയവ, അത്യാകർഷകമായിരുന്നു.
തന്റെ പരിസ്ഥിതികളിൽ, ബ്രില്ല്യന്റ് പകർന്ന പ്രദീപ്തമായ പ്രകാശം സാമ്യമായിരിക്കുന്നത്, ഒന്നാം നൂറ്റാണ്ടിൽ ഫിലിപ്പിയിലെ ക്രിസ്ത്യാനികളോട് തങ്ങളുടെ ലോകത്തിൽ അവർ ആയിരിക്കേണ്ടുന്ന സ്ഥാനത്തെക്കുറിച്ച് പൗലോസ് എഴുതിയതിനോടാണ്. ആത്മീകനിർദ്ധനതയുടെ പശ്ചാത്തലത്തിലുള്ള ഒരു ലോകത്തിൽ, കർത്താവായ യേശുക്രിസ്തുവിലുള്ള വിശ്വാസികൾ "ആകാശത്തിലെ ജ്യോതിസ്സുകളെപ്പോലെ പ്രകാശിക്കുന്നു" (ഫിലിപ്പിയർ 2:15). നമ്മുടെ കർത്തവ്യം മാറിയിട്ടില്ല. പ്രദീപ്തമായ പ്രകാശങ്ങൾ എല്ലായിടത്തും ആവശ്യമാണ്! “ഇച്ഛിക്ക എന്നതും പ്രവർത്തിക്ക എന്നതും നിങ്ങളിൽ തിരുവുള്ളം ഉണ്ടായിട്ടു പ്രവർത്തിക്കുന്നവനിലൂടെ” (വാക്യം 13), യേശുവിലെ വിശ്വാസികൾക്ക്, തന്നെ അനുഗമിക്കുന്നവരെക്കുറിച്ച് യേശു നൽകിയ വിവരണത്തിന് ഉതകുന്ന വിധത്തിൽ പ്രശോഭിക്കുവാൻ കഴിയും. നമ്മോട് ഇപ്പോഴും അവൻ പറയുന്നത്, “നിങ്ങൾ ലോകത്തിന്റെ വെളിച്ചം ആകുന്നു.... മറ്റുള്ളവർ നിങ്ങളുടെ നല്ല പ്രവൃത്തികളെ കണ്ടു, സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന്നു നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പിൽ പ്രകാശിക്കട്ടെ.” (മത്തായി 5:14-16).
മോമ്മയാൽ മുദ്രണം ചെയ്യപ്പെട്ട
അവളുടെ പേരിന് ദൈർഘ്യം ഉണ്ടായിരുന്നു, എന്നാൽ അവളുടെ ആയുസ്സിന്റെ ദൈർഘ്യം വളരെ കൂടുതൽ ആയിരുന്നു. മാഡെലിൻ ഹരിയറ്റ് ഓർ ജാക്സൺ വില്യംസിന് 101 വയസ്സുണ്ടായിരുന്നു, രണ്ടു ഭർത്താക്കന്മാരെക്കാൾ കൂടുതൽ ജീവിച്ചു. രണ്ടുപേരും പ്രസംഗകർ ആയിരുന്നു. മാഡെലിൻ എന്റെ മുത്തശ്ശിയായിരുന്നു, ഞങ്ങൾ അവരെ മോമ്മാ എന്നാണ് അറിഞ്ഞിരുന്നത്. എന്റെ സഹോദരങ്ങളും ഞാനും അവരെ നന്നായി അടുത്തറിഞ്ഞിരുന്നു; അവരുടെ രണ്ടാമത്തെ ഭർത്താവ് അവരെ മാറ്റി നിർത്തുന്നതുവരെ ഞങ്ങൾ അവരുടെ വീട്ടിൽ ജീവിച്ചു. അപ്പോൾ പോലും അവൾ ഞങ്ങൾക്ക് അമ്പതു മൈൽ ദൂരം അകലെയായിരുന്നു. ഞങ്ങളുടെ മുത്തശ്ശി ഒരു ഗീതം ആലപിക്കുന്ന, വേദപഠനം ഉരുവിടുന്ന, പിയാനോ വായിക്കുന്ന, ദൈവഭയമുള്ള വനിതയായിരുന്നു. ഞാനും എന്റെ സഹോദരങ്ങളും അവരുടെ വിശ്വാസത്താൽ ആണ് മുദ്രണം ചെയ്യപ്പെട്ടിരിക്കുന്നത്.
2 തിമൊഥെയൊസ് 1:3-7 പ്രകാരം, തിമൊഥെയൊസിന്റെ ജീവിതത്തിൽ അവന്റെ മുത്തശ്ശി ലോവീസും അവന്റെ അമ്മ യൂനീക്കയും വലിയ സ്വാധീനം ഉണ്ടാക്കിയിട്ടുണ്ട്. അവരുടെ ജീവിതവും ഉപദേശവും തിരുവെഴുത്തുകളാകുന്ന മണ്ണിൽ വേരൂന്നിയതായിരുന്നു (വാക്യം 5; 2 തിമൊഥെയൊസ് 3:14-16) അവസാനം അവരുടെ വിശ്വാസം തിമൊഥെയൊസിന്റെ ഹൃദയത്തിൽ വിടരുവാനിടയായി. ദൈവവചനത്തിൽ അധിഷ്ഠിതമായ തന്റെ വളർച്ച, ദൈവവുമായുള്ള തന്റെ ബന്ധത്തിനു വേണ്ടിയുള്ള അടിത്തറ മാത്രമായിരുന്നില്ല, പ്രത്യുത കർത്താവിന്റെ വേലയിൽ പ്രയോജനപ്രദം ആയിരിക്കുന്നതിനും നിർണ്ണായകമായിരുന്നു (1:6-7).
ഇന്നും, തിമൊഥെയൊസിന്റെ കാലത്ത് എന്നതുപോലെ, ഭാവി തലമുറകളെ മുദ്രണം ചെയ്യുന്നതിന്, ദൈവം വിശ്വസ്തരായ സ്ത്രീകളെയും പുരുഷന്മാരെയും ഉപയോഗിക്കുന്നു. നമ്മുടെ പ്രാർത്ഥനകൾ, വാക്കുകൾ, പ്രവർത്തനങ്ങൾ, സേവനങ്ങൾ എന്നിവയെ നാം ജീവിച്ചിരിക്കുമ്പോൾ കർത്താവ് സുശക്തമായി പ്രയോജനപ്പെടുത്തും, അതിനു ശേഷം നാം കടന്നു പോയിക്കഴിയും. അത് കൊണ്ടാണ് ഞാനും എന്റെ സഹോദരങ്ങളും മോമ്മയിൽ നിന്നും പകർന്നു ലഭിച്ചകാര്യങ്ങൾ പരിശീലിക്കുന്നത്. മോമ്മയുടെ പാരമ്പര്യം ഞങ്ങളിൽ നിന്നു പോകരുതേ, എന്നാണ് എന്റെ പ്രാർത്ഥന.
അവൻ നമ്മുടെ കരം പിടിക്കുന്നു
ഒരു ഞായറാഴ്ച, പള്ളിയുടെ കോവണിപ്പടിയിൽ കളിച്ചുകൊണ്ടിരുന്ന ആ കൊച്ചു പെൺകുട്ടി സുന്ദരിയും ധീരയും സ്വതന്ത്രയും ആയിരുന്നു. കാഴ്ചയിൽ രണ്ടു വയസ്സിനുമുകളിൽ പ്രായമില്ലാത്ത ആ കുട്ടി, ഓരോ ചുവടും വളരെ സാവധാനം വച്ച് താഴേക്കിറങ്ങി. കോവണിപ്പടിയിലൂടെ നടന്ന് താഴേയ്ക്കിറങ്ങക എന്നതായിരുന്നു അവളുടെ ദൗത്യം, അവൾ അതു പൂർത്തീകരിച്ചു. ഈ ധീരയായ പിഞ്ചുകുഞ്ഞിന്റെ സുധീരമായ സ്വാതന്ത്ര്യത്തെ ഓർത്ത് ഞാൻ എന്നോടുതന്നെ പുഞ്ചിരിച്ചു. തന്റെ അമ്മയുടെ കാവൽ കണ്ണ് എപ്പോഴും അവളുടെ മേൽ ഉണ്ടായിരുന്നുവെന്നും, തന്നെ സഹായിക്കുവാൻ ആ സ്നേഹകരങ്ങൾ നീട്ടപ്പെടുമെന്നും അറിയാമായിരുന്നതിനാൽ ആ കുഞ്ഞിന് ഭയമില്ലായിരുന്നു. വൈവിധ്യമാർന്ന അനിശ്ചിതത്വങ്ങൾ നിറഞ്ഞ തന്റെ മക്കളുടെ ജീവിതത്തിൽ, സഹായിക്കുന്നതിനു വേണ്ടി സദാ സന്നദ്ധനായിരിക്കുന്ന കർത്താവിനെയാണ് ഈ ചിത്രം വരച്ചുകാണിക്കുന്നത്.
ഇന്നത്തെ തിരുവെഴുത്തിൽ "കൈ" എന്നത് രണ്ടു പ്രാവശ്യം പരാമർശിക്കപ്പെട്ടിരിക്കുന്നു. തന്റെ പുരാതന ജനതയ്ക്ക് പേടിക്കുകയോ, ഭ്രമിച്ചു നോക്കുകയോ ചെയ്യരുതെന്ന് മുന്നറിയിപ്പ് നൽകിയതിനു ശേഷം യഹോവ അവരോടു പറഞ്ഞു: "എന്റെ നീതിയുള്ള വലങ്കൈകൊണ്ടു ഞാൻ നിന്നെ താങ്ങും" (യെശയ്യാവു 41:10). വളരെയധികം ഉത്കണ്ഠയും ഭയവുമുള്ള കുട്ടികൾ അവരുടെ മാതാപിതാക്കളുടെ ബലത്തിൽ ഉറച്ചുനിൽക്കുന്നു. ഇവിടെ ദൈവത്തിന്റെ ശക്തി ദൃശ്യമാകുന്നു. "കൈ" എന്ന രണ്ടാമത്തെ സൂചനയിൽ, ഒരിക്കൽകൂടെ ദൈവം സ്വന്തം ജനതയുടെ സുരക്ഷ ഉറപ്പുവരുത്തിയിരിക്കുന്നു. "നിന്റെ ദൈവമായ യഹോവ എന്ന ഞാൻ നിന്റെ വലങ്കൈ പിടിച്ചു..." (വാക്യം 13). ജീവിത സാഹചര്യങ്ങളും കാലങ്ങളും മാറിവന്നാലും കർത്താവ് മാറുന്നില്ല. നാം നിരാശപ്പെടേണ്ടതില്ല (വാക്യം 10); കാരണം, കർത്താവ് അവന്റെ വാഗ്ദത്തത്തിന്റെ പിന്തുണയോടും കൂടെ, നാം കേൾക്കുവാൻ അതിയായി വാഞ്ഛിക്കുന്ന വാക്കുകളോടും കൂടെ വീണ്ടും ഉറപ്പു നല്കുന്നു: "ഭയപ്പെടേണ്ട" (വാക്യം 10, 13)
പ്രകാശം പരത്തിക്കൊണ്ട് ജീവിക്കുക
ഒരു നിർദ്ദിഷ്ട ജോലി നിമിത്തം, എനിക്കും എന്റെ സഹപ്രവർത്തകനും കൂടി 250 മൈൽ യാത്ര ചെയ്യേണ്ടതായി വന്നു, എന്നാൽ ഭവനത്തിൽ നിന്നും യാത്ര ആരംഭിച്ചപ്പോൾ തന്നെ വളരെ വൈകിയിരുന്നു. പ്രായമായ കണ്ണുകളുള്ള വാർദ്ധക്യം ബാധിച്ച ശരീരവും കൊണ്ട്, രാത്രി വാഹനമോടിക്കുന്നത് എനിക്ക് അൽപ്പം പ്രയാസകരമായി തോന്നി: എന്നിരുന്നാലും, ഞാൻ ആദ്യം വാഹനമോടിക്കുവാൻ തീരുമാനിച്ചു. എന്റെ കൈകൾ സ്റ്റിയറിംഗ് വീൽ മുറുകെപിടിക്കുകയും എന്റെ കണ്ണുകൾ, മങ്ങിയ വെളിച്ചം പതിഞ്ഞ പാതകളിലേക്ക് ഉറ്റു നോക്കുകയും ചെയ്തിരുന്നു. എന്റെ പുറകിലെ വാഹനങ്ങളിൽ നിന്നുള്ള പ്രകാശത്താൽ, മുന്നോട്ടുള്ള എന്റെ പാത എനിക്ക് കൂടുതൽ വ്യക്തതയോടെ കാണുവാൻ കഴിയുന്നു എന്ന് വാഹനം ഓടിച്ചു കൊണ്ടിരുന്നപ്പോൾ ഞാൻ കണ്ടെത്തി. എന്റെ സുഹൃത്ത് വാഹനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തപ്പോൾ എനിക്ക് വളരെ ആശ്വാസം തോന്നി. അപ്പോഴാണ്, ഞാൻ വാഹനം ഓടിച്ചിരുന്നത് ഹെഡ് ലൈറ്റിന്റെ വെളിച്ചത്തിൽ ആയിരുന്നില്ല, പകരം ഫോഗ് ലൈറ്റിന്റെ വെളിച്ചത്തിൽ ആയിരുന്നുവെന്ന് അദ്ദേഹം കണ്ടെത്തിയത്!
നമ്മുടെ അനുദിന ജീവിതത്തിനുള്ള വെളിച്ചം ദൈവവചനം നമുക്കു നൽകുന്നുവെന്ന് ഗ്രഹിച്ച ഒരു വ്യക്തിയുടെ പ്രധാന രചനയാണ് സങ്കീർത്തനം 119. (വാക്യം 105). എന്നിരുന്നാലും, ഹൈവേയിലെ എന്റെ അസുഖകരമായ രാത്രിയ്ക്ക് സമാനമായ സാഹചര്യങ്ങളിൽ നമ്മൾ പലപ്പോഴും അകപ്പെട്ടു പോകുന്നുണ്ടോ? കാണുന്നതിനായ് നാം അനാവശ്യമായ ആയാസങ്ങൾ ഏറ്റെടുക്കുകയും ദൈവവചനത്തിന്റെ പ്രകാശം ഉപയോഗിക്കുന്നതിന് നാം മറന്നുപോകുന്നതിനാൽ, ശ്രേഷ്ഠമായ പാതകളിൽനിന്ന് നാം ചിലപ്പോഴൊക്കെ അകന്നുപോകുകയും ചെയ്യുന്നു. "ലൈറ്റ് സ്വിച്ച്” പ്രവർത്തിപ്പിക്കുന്നതിനെക്കുറിച്ച് നാം മനഃപൂർവമായി ബോധമുള്ളവരായിരിക്കണമെന്ന് സങ്കീർത്തനം 119 പ്രോത്സാഹിപ്പിക്കുന്നു. നാം അപ്രകാരം ചെയ്യുമ്പോൾ എന്തു സംഭവിക്കും? വിശുദ്ധിക്ക് അനിവാര്യമായ ജ്ഞാനം നാം കണ്ടെത്തുന്നു (വാക്യം 9-11); വഴിമാറിപ്പോകാതിരിക്കുന്നതിനുള്ള നവ പ്രചോദനവും പ്രോത്സാഹനവും നമ്മൾ കണ്ടെത്തുന്നു (വാക്യം 101-102). പ്രകാശം പരത്തിക്കൊണ്ട് നാം ജീവിക്കുമ്പോൾ, സങ്കീർത്തനക്കാരന്റെ സ്തുതി നമ്മുടെ സ്തുതിയായിത്തീരുവാനിടയുണ്ട്: "നിന്റെ ന്യായപ്രമാണം എനിക്കു എത്രയോ പ്രിയം; ഇടവിടാതെ അത് എന്റെ ധ്യാനമാകുന്നു "(വാക്യം 97).
ചോദ്യങ്ങൾ കൂടെ ആരാധിക്കൽ
വലിയതോ (ചെറുതോ!) ആയ സഞ്ചാരത്തിൽ, സംഘത്തിൽ ആരെങ്കിലും, “നാം അവിടെ ഇതുവരെ എത്താറായില്ലേ?” അല്ലെങ്കിൽ “ഇനി എത്ര ദൂരമുണ്ട്?” എന്ന് ചോദിക്കുന്നത് അസാധാരണമല്ല. തങ്ങളുടെ ലക്ഷ്യസ്ഥാനത്ത് എത്തുവാനുള്ള ആകാംക്ഷയിൽ ഇത്തരം ആഗോള വ്യാപകമായ ചോദ്യങ്ങൾ കുട്ടികളുടെയും മുതിർന്നവരുടെയും ചുണ്ടിൽനിന്നും കേൾക്കാത്തവരാരുണ്ട്? എന്നാൽ തങ്ങളുടെ മാറുന്ന അന്തമില്ലാത്ത ക്ലേശകരമായ ജീവിത വെല്ലുവിളികളിൽ എല്ലാ പ്രായത്തിലുമുള്ള ആളുകൾ ഇതു പോലുള്ള ചോദ്യങ്ങൾ ചോദിക്കുവാൻ പ്രേരിതരാകുന്നു.
സങ്കീർത്തനം 13-ൽ ദാവീദ് ഇതുപോലുള്ള അവസ്ഥയിലായിരുന്നു. രണ്ടു വാക്യങ്ങളിലായി (വാക്യം 1–2), നാല് പ്രാവശ്യം – താൻ മറക്കപ്പെടുകയും, ഉപേക്ഷിക്കപ്പെടുകയും തോല്പിക്കപ്പെടുകയും ചെയ്തപ്പോൾ – “എത്രത്തോളം?” എന്നു വിലപിയ്ക്കുന്നു. വാക്യം രണ്ടിൽ, താൻ ചോദിയ്ക്കുന്നു, “എത്രത്തോളം ഞാൻ എന്റെ വിചാരങ്ങളുമായ് മല്ലടിയ്ക്കേണ്ടതായി വരും?” വിലാപം ഉൾപ്പെടുന്ന ഇതുപോലുള്ള സങ്കീർത്തനം, പ്രത്യക്ഷമായി നമുക്ക് നമ്മുടേതായ പ്രശ്നവിഷയങ്ങളുമായി ആരാധനാപൂർവ്വം കർത്താവിന്റെയടുക്കൽ വരാനുള്ള അനുവാദം നല്കിയിരിക്കുന്നു. എന്നിരിയ്ക്കിലും, ദൈവത്തേക്കാൾ മെച്ചമായ വ്യക്തി വേറെ ആരുണ്ട്, സുദീർഘമായ നമ്മുടെ മാനസിക പിരിമുറക്കങ്ങളിൽ സംസാരിയ്ക്കുവാൻ? നമുക്ക് നമ്മുടെ ജീവിതപ്രയാസങ്ങളോടുകൂടെ രോഗവും, വ്യാകുലതയും, തന്നിഷ്ടക്കാരായ പ്രിയപ്പെട്ടവരും, രക്തബന്ധങ്ങളുമായുള്ള വൈഷമ്യങ്ങളും തന്റെയടുക്കൽ കൊണ്ടുവരാം.
നമ്മൾ ചോദ്യങ്ങൾ അഭിമുഖികരിക്കുമ്പോൾ ആരാധിയ്ക്കാതിരിയ്ക്കേണ്ട ആവശ്യമില്ല. സ്വർഗ്ഗസ്ഥനായ പരമാധികാരിയായ ദൈവം നമ്മുടെ മനഃക്ലേശം നിറഞ്ഞ ചോദ്യങ്ങൾ തന്റെയടുക്കൽ കൊണ്ടുവരുവാൻ നമ്മെ സ്വാഗതം ചെയ്യുന്നു. ഒരുപക്ഷെ, ദാവീദിനെപ്പോലെ, തക്കസമയത്ത് നമ്മുടെ പ്രശ്നവിഷയങ്ങൾ, യാചനകളായും, ആശ്രയത്തിന്റെയും, കർത്താവിനോടുള്ള സ്തുതിയുടെയും പ്രകടനങ്ങളായും രൂപാന്തരപെടട്ടെ (വാക്യം 3–6).
"കര്‍ത്താവിന്റേത്"
ശരീരത്ത് "മഷി പതിപ്പിക്കുന്നത്" ഇക്കാലത്ത് വളരെ പ്രചാരം സിദ്ധിച്ചിരിക്കുന്നു എന്നു കാണാന്‍ വിഷമമില്ല. ചില ടാറ്റൂകള്‍ ശ്രദ്ധയില്പെടാന് കഴിയാത്തവിധം ചെറുതാണ്. മറ്റുള്ളവ-അത്ലറ്റുകള് മുതല്‍ സിനിമാ താരങ്ങള്‍ വരെയും പൊതു ജനങ്ങളും - ബഹുവര്‍ണ്ണ മഷികളും വാക്കുകളും ചിത്രീകരണങ്ങളും കൊണ്ട് ശരീരം മുഴുനും മറയ്ക്കുന്നു. ഇതിവിടെ തുടരും എന്നു തോന്നിപ്പിക്കുന്ന ഈ ട്രെന്‍ഡ്, 2014 ല്‍ 300 കോടി ഡോളര്‍ വരുമാനമാണ് നേടിയെടുത്തത്-കൂടാതെ ടാറ്റൂ മായിക്കുന്നതിന് മറ്റൊരു 6.6 കോടി ഡോളറും.
ടാറ്റൂവിനെക്കുറിച്ച് നിങ്ങള്‍ക്ക് എന്തു തോന്നിയാലും, ആളുകള്‍ പ്രതീകാത്മകമായി തങ്ങളുടെ ശരീരത്തില്‍ "യഹോവയ്ക്കുള്ളവന്‍" (വാ. 5) എന്ന് എഴുതുന്നതിനെക്കുറിച്ച് യെശയ്യാവ് 44 പറയുന്നു. ഈ സ്വയം-എഴുതുന്ന ടാറ്റൂ, താന്‍ തിരഞ്ഞെടുത്ത ജനത്തെ (വാ. 1) യഹോവ കരുതുന്നതിനെ വിവരിക്കുന്ന ഒരു മുഴുവന്‍ ഖണ്ഡികയുടെ പൂര്‍ത്തീകരണമാണ്. അവര്‍ക്ക് അവന്റെ സഹായം പ്രതീക്ഷിക്കാമെന്നും (വാ. 2), അവരുടെ ദേശവും സന്തതികളും അനുഗ്രഹത്തിനായി വേര്‍തിരിക്കപ്പെട്ടിരിക്കുന്നുവെന്നും (വാ. 3) ഉറപ്പു നല്കിയിരിക്കുന്നു. ഒരു ലളിതവും ശക്തിമത്തായതുമായ വാക്കായ "യഹോവയ്ക്കുള്ളവന്‍" തങ്ങള്‍ ദൈവത്തിന്റെ വകയാണെന്നും അവന് തങ്ങളെ കരുതുമെന്നും ഉള്ള ജനത്തിന്റെ ഉറപ്പിനെ വെളിപ്പെടുത്തുന്നു.
യേശുക്രിസ്തുവിലെ വിശ്വാസം മൂലം ദൈവത്തിങ്കലേക്കു വരുന്നവര്‍ക്ക് തങ്ങള്‍ "കര്‍ത്താവിനുള്ളവന്‍" എന്ന് ഉറപ്പോടെ പറയാന്‍ കഴിയും. നാം അവന്റെ ജനവും അവന്റെ ആടുകളും അവന്റെ മക്കളും അവന്റെ അവകാശവും അവന്റെ മന്ദിരവുമാണ്. ജീവിതത്തിന്റെ വ്യത്യസ്ത ഘട്ടങ്ങളില്‍ നാം ആശ്രയിക്കുന്ന കാര്യങ്ങളാണിവ. നമുക്ക് ബാഹ്യമായ അടയാളങ്ങളോ ടാറ്റൂവോ ഇല്ലെങ്കിലും നാം ദൈവത്തിന്റെ വകയാണെന്നുള്ള ദൈവാത്മാവിന്റെ സാക്ഷ്യം നമ്മുടെ ഹൃദയങ്ങളില്‍ എഴുതപ്പെട്ടിട്ടുള്ളതില് നമുക്കു സന്തോഷിക്കാം (റോമര്‍ 8:16-17 കാണുക).